2009 ജൂലൈ 29, ബുധനാഴ്‌ച

വേട്ടക്കരുമന്‍ പൊന്നും തമ്ബീര്യോ , കിരാധമൂര്തി പൊന്നും തമ്ബീര്യോ!

പോടുവാളിണ്ടേ തായമ്പക ഒന്ന് കേള്കണ്ടാധു തന്നേയ് എന്ന് ആളുകള്‍ പറയുന്നുണ്ടായിരുന്നു. പല്ലശ്ശനയില്‍േ വേട്ടക്കരുമന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം ആഘോഷങ്ങള്‍ഉടെ സമയത്തെ നടത്തി വരാറുള്ള വേട്ടക്കരുമന്‍ പാട്ടും , കളമെഴുത്തും തായമ്പകയും, ആയിരം നാളികേരങ്ങള്‍ ഉടക്കുന്ന ചന്ടങ്ങും , കോമരം തുള്ളലും, കളമെഴുത്ത് പാട്ടും, കാലം മായ്കളും ഒക്കെ അതി മനോഹരങ്ങളായ അനുഭവങ്ങള്‍ ആണെന്ന് കഖ്‌രുധുന്നവരുടെ കൂടത്തില്‍ ആണേ ഞാന്‍.ഇധെല്ലാം ദേവന് ഇഷ്ടമുള്ള അനുഷ്ടാനാനങ്ങള്‍ ആണെന്ന് പണ്ട് അണ്ടലാടി മനക്കല്‍ നമ്പൂതിരി പറഞ്ഞിരുന്നു എന്നും ഓര്‍കുന്നു.വര്നശബലമായ വെട്ടകരുമാണ്ടേ കിരാത വേഷം അരിപ്പൊടിയും, മഞ്ഞളും, കുംകുമവും, പച്ച പൊടിയും കറിയും ചേര്‍ത്ത് കാലം വരച്ചുണ്ടാകുന്ന പുല്ലുവന്മാരും, അവരുടെയ്‌ വേട്ടക്കരുമന്‍ പാടും ആസ്വദിച്ചു മണിക്കൂറുകളോളം നോകി നില്കുന്നട്തെ ഇന്ദു പരമാനന്ദം. പിന്നണിയില്‍ പോധുവാള്‍ ടീം വക ഡബിള്‍ തായമ്പക ശെരിക്കും അനുഭവിചാസ്വധിചാല്‍േ മനസ്സിലാകു ഞാന്‍ അനുഭവിച്ച സുഖവും സന്തോഷവും.ലോകത്തിലെ അപൂര്‍വമായ വേട്ടക്കരുമന്‍/കിരതമൂര്തി ക്ഷേത്രങ്ങളില്‍ ഒന്ന് പല്ലശ്ശനയില്‍ ആണേ ഉള്ളട്തെ. നാടിലെ കഥ അനുസരിച്ചേ, പണ്ട് മുധലേ പല്ലസ്സനയില്‍േ നൂറു നായര്‍ തരവടുകളില്‍േ ഒന്നാമന്‍ വേട്ടക്കരുമാനും ബാകി തൊണ്ണൂറ്റി ഒന്പത് നായന്മാരും ആണെന്നും വ്ശ്വസിച്ചു പോരുന്നു. പല്ലവസേനയുടെ താവളമായിരുന്നദു കൊണ്ട് പല്ലശ്ശേന എന്ന് സംബോധന ചെയ്യാ പെടുന്നു എന്നും ഐതിഹ്യമുണ്ടേ ഈ സ്ഥലത്തിനും തട്ടകതിനും.
ക്ഷേത്രകലകളും, ആചാരങ്ങളും, അനുഷ്ടാനങ്ങളും ഒക്കെ പണ്ടത്തേ പോലെ തന്നെ നിലനിന്നു പോരുന്ന അതി മനോഹരമായ എന്റെ ഈ ഗ്രാമത്തെ , എന്റെ പൈത്രുകതേ ഞാന് പ്രനമികുന്നു‍മികുന്നു.

2009 ജൂലൈ 28, ചൊവ്വാഴ്ച

തെയ്ത തെയ്തെയ്ത തെയ്തെയ്തധിത തികുധതേ


ദേവിയെയും ദേവനേയും കളി കുമ്പിട്ടു , ഗുരുവിന്ടെ കാല് പിടിച്ചു വണങ്ങിയ ശേഷം കണ്യാര് കളി അഭ്യാസം ആരംഭമായി. ദിവസങ്ങള്ഓളം ഗുരു കാരണവന്മാരുടെ ശിക്ഷണത്തില് അഭ്യസിച്ച കളിക്കാര് അരങ്ങത്തു കളിക്കാന് തയാറായി.കളരിയില് ഗുരുപൂജ കഴിച്ച ദേവിയുടെ വാളിണ്ടേ അകമ്പടിയോടു കൂടി വട്ടക്കളി അരങ്ങത്തെത്തി . കളി അച്ചന്മാര് എന്ന് വിശേഷിപിക്കുന്ന കളി ആശാന്മാര് കളി അരങ്ങത്തേക്ക് നയിച്ചു കളി നടതുകയായി. വട്ടകളിയും വാളുമായി കളിക്കാര് അരങ്ങു പന്ധളില് കളി അരങ്ങേറി. പിന്നേ പോരാട്ടുകള് വരവായി . പട്ടരും, ചിത്രാശാരിയും , തെലുങ്ക് ചെട്ടിയാരും , കൂട്ടകുരവരും, കല്ലുള്ളി ചിതനും, നായാടിയും, സുന്ദരങുരുക്കളും, വൈശ്നവാധികളും , ചക്കിളിയനും, ചക്കിളിച്ചിയും, വേടനും, പാണനും, പാട്ടിയും , വെള്ളകൊടിച്ചിയും, കണക്കു ചെരുമിയും, പൂശാരിയും, തോട്ടിയനും, തോട്ടിചിയും, വെട്ടുവകനക്കാനും, മാരിയമ്മയും, ചക്കിളിയരും, മലയാരും, കുറത്തിയും, മന്നതിയും, മലചിയും എല്ലാവരും അരങ്ങത്തു വന്നു നൃത്തം ചവിട്ടി ..പാടി , ആദി ഉലഞ്ഞ കളിചാസ്വധിച്ചേ ആസ്വധിപിച്ചേ ദേവിയെയും, ദേവനേയും വണങ്ങി അനുഗ്രഹം വാങ്ങി മടങ്ങി. തോട്ടം പാടു പാടി , പൂവാരി, നാട് വാഴി തമ്ബുരന്ടെയും, ടെശവാഴി തമ്ബുരാന്ടെയും വസതിയില് ചെന്ന് കളിച്ച ശേഷം..പൂവരി , പൊളി വെച്ച് കലയാച്ചന്മാരേ വണങ്ങി ദേശം കളി അവസനിപിച്ചു. അന്തരീക്ഷത്തില് ഒരു സംഗീത ധ്വനി - പാടിയ നാവിനെ ബലം തെരെനംമോ, കളിച്ച കാലിനു ബലം തെരെനംമ്മോ.. ലെ ലെ ആ ല ലെ.. ഇപ്പോഴും മനസ്സില് ഒരു കലാശം മുഴങ്ങുന്നു...തെയ്ത തെയ്തെയ്ത തെയ്തെയ്തധിത തികുധതേ ....